Wednesday, June 10, 2020

കൃഷി കരിയറാക്കാം, സാങ്കേതിക പഠനം പ്രധാനം, മൾട്ടി ടാലന്റ്

കൃഷി കരിയറാക്കാം 

കൃഷി പഠിച്ചതു കൊണ്ട് എന്താണ് പ്രയോജനം? ഒന്നുകിൽ മണ്ണിലിറങ്ങി കൃഷി ചെയ്യാം, അല്ലെങ്കിലോ? പലർക്കും മറുപടി അറിയില്ല. കൃഷി മോശമാണെന്നു ചിന്തയുള്ള കാലമൊക്കെ കഴിഞ്ഞു. അക്കാദമിക് പഠനത്തിനും പ്രായോഗിക പഠനത്തിനും വിശാല സാധ്യതകളുള്ള മേഖലയാണ് അഗ്രികൾചർ സ്റ്റഡീസ്. ഡിഗ്രിക്ക് എനിക്കൊപ്പം പഠിച്ച 36 പേരിൽ 30 പേരും ഇന്ന് സർക്കാർ സർവീസിൽ ഉയർന്ന ജോലികൾ ചെയ്യുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർചിൽ ശാസ്ത്രജ്ഞൻ മുതൽ കോളജ് പ്രഫസർമാരും ബാങ്ക് ഉദ്യേഗസ്ഥരും വരെ ആ കൂട്ടത്തിലുണ്ട്. ബാക്കിയുള്ള ആറുപേർ ജോലി സ്വയം വേണ്ടെന്നു വച്ചവരാണെന്നു കൂടി പറയട്ടെ.

അഗ്രികൾചർ ആൻഡ് അലൈഡ് സയൻസസ് എന്നറിയപ്പെടുന്ന കൃഷിയും അനുബന്ധ പഠനശാഖകളും പോലെ ഇത്രയും ജോലി സാധ്യതകളുള്ള കോഴ്സുണ്ടോ എന്നു ത ന്നെ സംശയമാണ്. സ്വയം സംരംഭകർക്കുള്ള ബിസിനസ് സാധ്യതകൾ ഇതിനു പുറമേയാണെന്ന് ഓർക്കണം.

ഈ മേഖലയിലെ പഠനത്തിനു ശേഷം മത്സരപരീക്ഷകൾ പാസാകുന്ന വിദ്യാർഥികളുടെ എണ്ണവും കൂടുതലാണ്. അഗ്രികൾചർ സയൻസിനു കീഴിൽ വരുന്ന പഠന‌കോഴ്സുകളിൽ കൃഷിക്കു പുറമെ സോ ഷ്യോളജിയും സൈക്കോളജിയും മുതൽ സ്റ്റാറ്റിസ്റ്റിക്സും കംപ്യൂട്ടർ സയൻസുമൊക്കെ കരിക്കുലത്തിൽ ഉള്ളതു കൊണ്ടാണത്.

 സാങ്കേതിക പഠനം പ്രധാനം 

ഇൻഫർമേഷൻ ടെക്നോളജിയിലെ ഏറ്റവും നൂതനമായ അറിവുകൾ ആരോഗ്യരംഗത്തും കാർഷിക രംഗത്തും വേണ്ടുവോളം പ്രയോജനപ്പെടുത്തുന്നുണ്ട്. സാറ്റലൈറ്റ് ഉപയോഗിച്ചുള്ള കാലാവസ്ഥാ പ്രവചനം കാർഷികരംഗത്ത് വലിയ തോതിൽ സഹായകരമാകുമ്പോൾ ആരോഗ്യരംഗത്ത് ഇവ ടെലിമെഡിസിൻ രംഗത്താണ് പ്രയോജനകരമാകുന്നത്. ഭാഷയുടെയും വിഷയങ്ങളുടെയും അതിർവരമ്പുകൾ ലംഘിച്ചുകൊണ്ട്, നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട പ്രഫഷനുകളിൽ വിവിധ വിജ്ഞാശാഖകളിലെ ഏറ്റവും പുതിയ അറിവുകൾ വേണ്ട രീതിയിൽ സമന്വയിപ്പിക്കാൻ കഴിയുന്നവരാണ് നാളെയുടെ താരം. അതുകൊണ്ടു തന്നെയാണ് പ്രിയദർശനെ പോലെ രാഷ്ട്രം അംഗീകരിച്ച സിനിമാസംവിധായകർ പോലും ഷൂട്ടിങ്ങിലും എഡിറ്റിങ്ങിലുമെല്ലാം ഇൻഫർ മേഷൻ ടെക്നോളജിയുടെ നൂതന അറിവുകൾ സ്വായത്തമാക്കാനും സമന്വയിപ്പിക്കാനുംശ്രമിക്കുന്നത്.

അന്താരാഷ്ട്ര തലത്തിൽ ഫിനാൻഷ്യൻ ഇൻഡിപെൻഡൻസ്, റിട്ടയർ ഏർലി തുടങ്ങിയ ആശയങ്ങളുമായി യുവതലമുറ മുന്നേറുമ്പോഴാണ് മുപ്പതു വയസ്സുവരെ പഠനം, അതിനു ശേഷം ജോലിയും വിവാഹവും എന്നൊക്കെയുള്ള നമ്മുടെ ചിന്ത മാറണമെന്നു മനസ്സിലാകുന്നത്.

 വരാനുള്ളത് മൾട്ടി ടാലന്റ് കാലം 

കരിയർ സാധ്യതകൾ ഏറെയാണെങ്കിലും ഫോക്കസ്ഡ് ആയി പഠിക്കുന്ന വിദ്യാർഥികൾക്ക് ജീവിതം എളുപ്പവും അല്ലാത്തവർക്ക് ദുഷ്കരവുമാകുന്ന കാലമാണിത്. മുപ്പതും നാൽപതും വർഷങ്ങൾക്ക് മുൻപ് സിവിൽ സർവീസ് പരീക്ഷയ്ക്കായി എൻസൈക്ലോപീഡിയ മനഃപാഠം പഠിച്ചവരുടെ അടുത്ത തലമുറ ഇന്ന് അത് കൈ കൊണ്ടു തൊടുന്നു പോലുമുണ്ടാകില്ല. ഏറ്റവും വലിയ പുസ്തകശാലയായ ഇന്റർനെറ്റ് പോലുള്ള പുത്തൻ സാധ്യതകൾ ചെറുപ്പത്തിൽ തന്നെ വേണ്ട രീതിയിൽ ഉപയോഗിക്കാനായതിനാൽ ആണ് പതിനേഴുകാരിയായ അനന്യ ഛദ്ദയ്ക്ക് ‘ബ്ലോക് ചെയ്നിനു ശേഷം ഇനി എന്ത്’ എന്നൊക്കെ (Whats next in Block Chain) ആധികാരികമായി സംസാരിക്കാൻ കഴിയുന്നത്.

 ഇനി വരുന്നത് ഡാവിഞ്ചിയെ പോലെ മൾട്ടി ടാലന്റുകളുടെ കാലമാണ്. ‘മൊണാലിസ’യും ‘ലാസ്റ്റ് സപ്പറു’മൊക്കെ വരച്ചത് ലിയനാഡോ ഡാവിഞ്ചിയാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ പാലിയന്റോളജിയുടെയും ആർകിടെക്ചറിന്റെയുമൊക്കെ പിതാവാണ് അദ്ദേഹമെന്ന് എത്ര പേർക്കറിയാം. കണക്കിലും സംഗീതത്തിലും അസ്ട്രോണമിയിലുമെല്ലാം അദ്ദേഹത്തിന് അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു.

No comments:

Post a Comment